6/09/2010

രാത്രിമഴ

രാത്രി.... കവികള്‍ പാടിപുകഴ്ത്തിയ സുന്ദര പ്രതിഭാസം.
നിലാവും കിനാവും നക്ഷത്രങ്ങളും നിശാഗന്ധിയും മദിപ്പിക്കുന്ന മണമുള്ള പൂക്കളും സ്വന്തമായുള്ള രാത്രി.
രാത്രി എന്നതോന്നില്ലായിരുന്നെങ്കില്‍ സുന്ദരമായ ഈ ഭൂമി എത്ര ഊഷരമാകുമായിരുന്നു.
അവരവരുടെ സ്വന്തമാണ് രാത്രി.
ഒരു പകലിന്റെ ഭാണ്ഡം മുഴുവന്‍ ഇറക്കിവച്ചു ഒന്ന് തല ചായ്ക്കുന്നത്‌ രാത്രിയിലാണ്.
പ്രണയം മൂര്‍ത്തത തേടുന്നതും തലയിണമന്ത്രങ്ങള്‍ ഉരുക്കഴിക്കുന്നതും രാത്രിയാണ്‌.
ആണിന്റെ നെഞ്ചിടിപ്പിന്റെ താളം ശ്രവിച്ചു അവന്റെ നെഞ്ചില്‍ ചെവിചെര്‍ത്തു പെന്നുരങ്ങുന്നത് രാത്രി അവള്‍ക്കൊപ്പമുല്ലതുകൊണ്ടാണ്.
സമര്‍പ്പണത്തിന്റെ ശാന്തി തീരത്ത് പെണ്ണിന് സുരക്ഷിതത്വം നല്‍കുന്നതും രാത്രിയാണ്.
നിശാഗന്ധിപൂക്കല്‍ക്കുവേണ്ടി നിലാവിന്റെ കാഴ്ച ഒരുക്കുന്നതും പ്രണയപരതനായി ചന്ദ്രബിംബം ആമ്പല്പൂവിനെ തൊട്ടുനര്ത്തുന്നതും രാത്രിയിലാണ്.
നിലാവിന്റെ നീലവെളിച്ചത്തില്‍ ചന്ദ്രിക ഓലത്തുമ്പില്‍ ഒളിച്ചുകളിക്കുന്നതും രാത്രിയുടെ മറപറ്റിയാണ്.
പാരിജാതവും പാലയും പനിനീര്പൂവും മുല്ലയും പിച്ചിയുമൊക്കെ പൂത്തുവിടരുന്നത് രാത്രിയുടെ സ്പര്‍ശം ഉള്ളതുകൊണ്ട് മാത്രാണ്.
ഇനി രാത്രി മഴ കൂടി ആയാലോ?
രാത്രി മഴയുടെ താളവും ശ്രുതിഭേദങ്ങളും ഏറ്റുവാങ്ങി നിദ്രയുടെ മടിയില്‍ തല ചായ്ക്കുന്നത്‌ അനുഭൂതി തന്നെയാണ്.
രാത്രിമഴയും ശീതക്കാറ്റും ചേര്‍ന്നൊരുക്കുന്ന കാല്‍പ്പനികതയുടെ അന്തരീക്ഷം ആരെയാണ് തരളിതമാക്കാത്തത്.
കാലത്തിന്റെ പാച്ചിലിനിടയില്‍ നമുക്ക് നഷ്ടമായ രാത്രി കാഴ്ചകള്‍ നമുക്കൊരുപാടുണ്ട്.
വിശാലമായ മണല്‍പ്പരപ്പില്‍ കിടന്നുകൊണ്ട് നക്ഷത്രങ്ങളെ എണ്ണാനും മേഖചിറകില്‍ യാത്രയാകുന്ന ചന്ദ്രനെ നോക്കിയിരിക്കാനും നമുക്കിന്നു കഴിയാതെ  പോകുന്നു.
നനുത്ത കാറ്റ് എന്റെ മുഖം മെല്ലെ തലോടി കടന്നു പോയി, ഇന്ന് മഴ പെയ്യും.
നാളത്തെ പകല്‍ തെളിഞ്ഞ ആകാശത്തിന്റെതാവും.......എന്റെ മനസ്സും......
എന്റെ രാത്രിക്കായി ഞാനെന്നും കാത്തിരിക്കാറുണ്ട്.       

എന്റെ പ്രണയിനിക്കായി

ആകാശത്തിലെ നക്ഷത്രങ്ങലോടെല്ലാം ഞാന്‍ നിന്നെ കാണുന്നുണ്ടോ എന്ന് ചോദിച്ചു
പക്ഷെ അവയ്കൊന്നും നിന്നെ അറിയില്ലായിരുന്നു.
ആ നക്ഷത്രങ്ങളെല്ലാം തിരിച്ചെന്നോട് ചോദിച്ചു, നിനക്കവളെ അത്രക്കിഷ്ടമാണോ എന്ന്.
ഞാന്‍ പറഞ്ഞു എത്ര എന്നിയാലും തീരാത്ത നിങ്ങളുടെ എണ്ണം എത്രയാണോ അത്രയും രാത്രിയും പകലും ഒന്നിച്ചു സ്നേഹിച്ചാലും മതിവരാത്തതെന്താണോ അതാന്നെനിക്കവലെന്നും, ഈ ഭൂമിയില്‍ എത്രമാത്രം മണല്‍ തരികലുണ്ടോ അത്രതന്നെ നിമിഷങ്ങള്‍ ഒന്നിച്ചിരുന്നാലും എനിക്ക് മതിയാവില്ല അവളുടെ സാമീപ്യമെന്നും.
എത്രയോ തവണ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ടെന്നോ, എന്റെ ഹൃദയത്തില്‍ അവളുടെ സ്നേഹവും അവളുടെ ഹൃദയത്തില്‍ എന്റെ സ്നേഹവും ആവോളം പകര്‍ന്നു നല്‍കണേ എന്ന്.
നക്ഷത്രങ്ങളെ, നിങ്ങളെല്ലാവരും കൂടി എനിക്കവളെ തന്നാല്‍.........
ഈ ഭൂമിയില്‍ നിന്ന് നിങ്ങളിലേക്കുള്ള ദൂരമെത്രയോ അത്രയും നാളുകള്‍ ഞാനവള്‍ക്കായി കാത്തുവയ്ക്കം,  അവള്‍ക്കുവേണ്ടി ഒരായുഷ്കാലമാത്രയും സൂക്ഷിക്കാം, അനുഭൂതിപകര്‍ന്നു ഹൃദയത്തില്‍ എന്നും നിലനിര്‍ത്താം,
മഞ്ഞുതുള്ളിയുടെ വിശുദ്ധിയുള്ള, അമൃതിനേക്കാള്‍ മാധുര്യമുള്ള ഒരു നുള്ള് സ്നേഹം.......
ഒന്ന് നുകര്‍ന്നാല്‍ ഒരു സാഗരമായി അവളില്‍ പെയ്തിറങ്ങുന്ന സ്നേഹം......
ഒരായുസ്സ് മുഴുവന്‍ നെഞ്ചില്‍ ചേര്‍ത്തുവച്ചു സ്നേഹിക്കാന്‍ എനിക്കുവേണം അവളെ......
നക്ഷത്രങ്ങളെ, കണ്ടാല്‍ പറയുമോ അവളോട്‌ എന്നെക്കുറിച്ച്.........

മാമ്പഴക്കാലം

നാട്ടുമാവിന്‍ ചുവട്ടിലാണ് പഴയ ബാല്യം ഒത്തുചേരുന്നത്. പ്ലാവിലകൊണ്ട് വീടോരുക്കിയും അച്ഛനും അമ്മയും രാജാവും റാണിയും ഒക്കെയായി കുട്ടികളുടെ ഒരു പൂരക്കാലം. പരീക്ഷചൂടിന്റെ വിരസതയകട്ടന്‍ ഇടക്കെപ്പോഴൊക്കെയോ കാറ്റില്‍ ആലിപ്പഴം പോലെ മാമ്പഴങ്ങള്‍ വീഴുന്നു. കൊതിയാവുന്നു ഒരിക്കല്‍ക്കൂടി ഒന്നാര്തുല്ലസിക്കാന്‍.... പഴയ ആ കളികൂട്ടുകരെ വീണ്ടും ഒരിക്കല്‍ കൂടി കാണാന്‍.......
പഴയ നാടക ഗാനങ്ങളും സിനിമ ഗാനങ്ങളും ഗൃഹാതുരതയുമാണ് ഇന്നത്തെ മാമ്പഴക്കാലം. പ്രണയത്തോടൊപ്പം ചേര്‍ത്തുവച്ച മാമ്പൂമണമുള്ള എന്റെ പകലുകള്‍ ഒരു കവിതപോലെ എന്റെ മനസ്സിനെ ആര്ദ്രമാക്കുന്നു. ഉപേക്ഷിക്കപ്പെട്ട സ്നേഹത്തിന്റെ മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കും. എല്ലാം ക്രമേണ മരവിയിലാണ്ടുപോകും. പണ്ടൊരു പൂങ്കുല പരിച്ചതിനു ഉണ്ണിയെ ശിക്ഷിച്ച അമ്മയുടെ സങ്കടം അന്നുമെന്റെ മനസ്സിന്റെ വിങ്ങലായിരുന്നു. പിന്നെ പിന്നെ ഞാനും ആ വേദന മറന്നു പോയി.
എത്രയോ മൂകാനുരാഗങ്ങളുടെ നിഴല്‍ചിത്രങ്ങലോരുക്കിയിരുന്നു നമ്മുടെ നാട്ടുമാവിന്‍ ചുവടുകള്‍. ഇന്ന് ശരീരവും മനസ്സും തളര്‍ത്തുന്ന അകവും പുറവും ഒന്നിച്ചു പഴുക്കുന്ന വേനലരുതിയില്‍ മഴ മണക്കുന്ന കാറ്റിന്റെ ആ പഴയ തലോടലിനു ആരും മോഹിച്ചു പോകും, അകം കുളിര്‍ക്കുന്ന ഒരു കവിലോരം മാമ്പഴചാരിനു ആരാണ് മോഹിക്കാത്തത്............