ഒരു ഉത്സവകാലത്തിന്റെ മുന്നൊരുക്കത്തില്‍ ദൈവത്തിന്റെ കയ്യൊപ്പുമായി എന്റെ മനസ്സില്‍ വന്നു നിറഞ്ഞ ഒരു മഞ്ഞു കണമാണ് നീ. എന്റെ ഹൃദയത്തിന്റെ ചൂടിനെ ഏറ്റുവാങ്ങാനെന്നപോലെ ചുട്ടു പൊള്ളുന്ന സങ്കടങ്ങള്‍ക്ക് മേലെ ഒരു നനുത്ത സ്പര്‍ശമായി അലിയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അതിനെ എന്റെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചു, എന്റെ മനസ്സിന്റെ ഭിത്തികളില്‍ അത് ലയിച്ചു ചേര്‍ന്നു.....
പെയ്തു തീരാത്ത ഏതോ ഹൃദയ രാഗം പോലെ....
സ്നേഹസ്പര്ശമായിത്തീര്‍ന്നു അവള്.....
അവള് സുഖമുള്ളൊരു നൊമ്പരമായി.....
എനിക്ക് തോന്നിത്തുടങ്ങി, വേനലിന്റെ ഊഷരതയില്‍ വിണ്ടു കീറിയ മണ്ണിന്റെ മാറില്‍ പുളകമുണര്‍ത്തുന്ന മഴതുള്ളിയാണ് അവളെന്ന്.....
മഴമേഘങ്ങള്‍ വീര്‍പ്പുമുട്ടി നില്ക്കുന്ന ചക്രവാളം നീ കാണുന്നില്ലേ, എന്നില്‍ പെയ്തൊഴിയാന്‍.....
എന്റെ ഉള്ളിലെ ഉഷ്ണത്തെ നീറ്റിയെടുത്തു അതിന് മീതെ അവള് ഒഴുകിത്തുടങ്ങിയപ്പോള്‍ തണുപ്പ് ഒരു വിറയലോടെ എന്റെ ശരീരത്തെ പൊതിയാന്‍ തുടങ്ങി.....
സ്നേഹത്തിന്റെ ഊഷ്മളമായ ഒരു പ്രവാഹം എന്നില്‍ നിറച്ചുകൊണ്ട് ഞാന്‍ നെഞ്ചിലേറ്റിയ മഞ്ഞുതുള്ളി, അതിജീവനത്തിന്റെ വഴികള്‍ അവള് എനിക്കായി തുറന്നു തന്നു....
പ്രതീക്ഷയാണ് ജീവിതമെന്നവള്‍ പലവട്ടം പറഞ്ഞു തന്നു.....
സ്നേഹം എനിക്കവള് പകര്‍ന്നു തന്നു......
അവളെന്നെ സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിച്ചു.....
ഞാന്‍ അവളോട് പറഞ്ഞു, നീ എന്റെതാണ്.....
അവള് അത് മൂളി കേള്‍ക്കുമായിരുന്നു.....
അവളെ കൂടെ കൂട്ടുക എന്നുള്ളതൊരു മോഹമായിരുന്നു.... അഭിനിവേശമായിരുന്നു....
പക്ഷെ.... ഇന്നുഞാനറിയുന്നു, അവള് എന്റെ അടുത്തില്ലായെന്ന സത്യം..... അതൊരുപക്ഷെ വിധിയായിരുന്നിരിക്കാം.
മടുപ്പിക്കുന്ന ഏകാന്തതകളിലും ഞാന്‍ കാണുന്ന സ്വപ്നങ്ങളിലും മഞ്ഞു പെയ്യുന്ന പുലര്‍കാലയാമങ്ങളിലും ഒരു ചന്ദന സുഗന്ധമായി എന്നില്‍ നിറയുന്നു ആ മഞ്ഞുതുള്ളിയുടെ സുഗന്ധം, വശ്യത.....
സ്വപ്നങ്ങളില്‍ മഞ്ഞുതുള്ളി വീണുടഞ്ഞ എത്രയെത്ര നീലകൂവളപൂക്കള്‍ അവള്‍ക്കായ് കരുതി വച്ചിട്ടുന്ടെന്നോ?
ഒരു കടലോളം സ്നേഹവും മനസ്സില്‍ കരുതി വച്ച് ഒരു പുനര്‍ജന്മത്തിനായി ഞാന്‍ കാത്തിരിക്കയാണ്....
അവളെ, എന്റെ മഞ്ഞുതുള്ളിയെ ഒന്ന് വാരി പുണരാന്‍.... എന്റെ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കാന്‍....
ഇന്നലെകളുടെ നനവൂറുന്ന ഓര്‍മ്മകള്‍ നിറച്ചൊരു സ്നേഹ സമ്മാനമാണെന്റെ നീലാംബരി. അതിജീവനത്തിന്റെ വഴികളില്‍ എന്നെ ഹൃദയത്തോടു ചേര്‍ത്തുവച്ച നിനക്ക് എന്റെ കാണിക്കയാണിത്.
6/09/2010
രാത്രിമഴ
രാത്രി.... കവികള്‍ പാടിപുകഴ്ത്തിയ സുന്ദര പ്രതിഭാസം.
നിലാവും കിനാവും നക്ഷത്രങ്ങളും നിശാഗന്ധിയും മദിപ്പിക്കുന്ന മണമുള്ള പൂക്കളും സ്വന്തമായുള്ള രാത്രി.
രാത്രി എന്നതോന്നില്ലായിരുന്നെങ്കില്‍ സുന്ദരമായ ഈ ഭൂമി എത്ര ഊഷരമാകുമായിരുന്നു.
അവരവരുടെ സ്വന്തമാണ് രാത്രി.
ഒരു പകലിന്റെ ഭാണ്ഡം മുഴുവന്‍ ഇറക്കിവച്ചു ഒന്ന് തല ചായ്ക്കുന്നത് രാത്രിയിലാണ്.
പ്രണയം മൂര്‍ത്തത തേടുന്നതും തലയിണമന്ത്രങ്ങള്‍ ഉരുക്കഴിക്കുന്നതും രാത്രിയാണ്.
ആണിന്റെ നെഞ്ചിടിപ്പിന്റെ താളം ശ്രവിച്ചു അവന്റെ നെഞ്ചില്‍ ചെവിചെര്‍ത്തു പെന്നുരങ്ങുന്നത് രാത്രി അവള്‍ക്കൊപ്പമുല്ലതുകൊണ്ടാണ്.
സമര്‍പ്പണത്തിന്റെ ശാന്തി തീരത്ത് പെണ്ണിന് സുരക്ഷിതത്വം നല്‍കുന്നതും രാത്രിയാണ്.
നിശാഗന്ധിപൂക്കല്‍ക്കുവേണ്ടി നിലാവിന്റെ കാഴ്ച ഒരുക്കുന്നതും പ്രണയപരതനായി ചന്ദ്രബിംബം ആമ്പല്പൂവിനെ തൊട്ടുനര്ത്തുന്നതും രാത്രിയിലാണ്.
നിലാവിന്റെ നീലവെളിച്ചത്തില്‍ ചന്ദ്രിക ഓലത്തുമ്പില്‍ ഒളിച്ചുകളിക്കുന്നതും രാത്രിയുടെ മറപറ്റിയാണ്.
പാരിജാതവും പാലയും പനിനീര്പൂവും മുല്ലയും പിച്ചിയുമൊക്കെ പൂത്തുവിടരുന്നത് രാത്രിയുടെ സ്പര്‍ശം ഉള്ളതുകൊണ്ട് മാത്രാണ്.
ഇനി രാത്രി മഴ കൂടി ആയാലോ?
രാത്രി മഴയുടെ താളവും ശ്രുതിഭേദങ്ങളും ഏറ്റുവാങ്ങി നിദ്രയുടെ മടിയില്‍ തല ചായ്ക്കുന്നത് അനുഭൂതി തന്നെയാണ്.
രാത്രിമഴയും ശീതക്കാറ്റും ചേര്‍ന്നൊരുക്കുന്ന കാല്‍പ്പനികതയുടെ അന്തരീക്ഷം ആരെയാണ് തരളിതമാക്കാത്തത്.
കാലത്തിന്റെ പാച്ചിലിനിടയില്‍ നമുക്ക് നഷ്ടമായ രാത്രി കാഴ്ചകള്‍ നമുക്കൊരുപാടുണ്ട്.
വിശാലമായ മണല്‍പ്പരപ്പില്‍ കിടന്നുകൊണ്ട് നക്ഷത്രങ്ങളെ എണ്ണാനും മേഖചിറകില്‍ യാത്രയാകുന്ന ചന്ദ്രനെ നോക്കിയിരിക്കാനും നമുക്കിന്നു കഴിയാതെ പോകുന്നു.
നനുത്ത കാറ്റ് എന്റെ മുഖം മെല്ലെ തലോടി കടന്നു പോയി, ഇന്ന് മഴ പെയ്യും.
നാളത്തെ പകല്‍ തെളിഞ്ഞ ആകാശത്തിന്റെതാവും.......എന്റെ മനസ്സും......
എന്റെ രാത്രിക്കായി ഞാനെന്നും കാത്തിരിക്കാറുണ്ട്.
നിലാവും കിനാവും നക്ഷത്രങ്ങളും നിശാഗന്ധിയും മദിപ്പിക്കുന്ന മണമുള്ള പൂക്കളും സ്വന്തമായുള്ള രാത്രി.
രാത്രി എന്നതോന്നില്ലായിരുന്നെങ്കില്‍ സുന്ദരമായ ഈ ഭൂമി എത്ര ഊഷരമാകുമായിരുന്നു.
അവരവരുടെ സ്വന്തമാണ് രാത്രി.
ഒരു പകലിന്റെ ഭാണ്ഡം മുഴുവന്‍ ഇറക്കിവച്ചു ഒന്ന് തല ചായ്ക്കുന്നത് രാത്രിയിലാണ്.
പ്രണയം മൂര്‍ത്തത തേടുന്നതും തലയിണമന്ത്രങ്ങള്‍ ഉരുക്കഴിക്കുന്നതും രാത്രിയാണ്.
ആണിന്റെ നെഞ്ചിടിപ്പിന്റെ താളം ശ്രവിച്ചു അവന്റെ നെഞ്ചില്‍ ചെവിചെര്‍ത്തു പെന്നുരങ്ങുന്നത് രാത്രി അവള്‍ക്കൊപ്പമുല്ലതുകൊണ്ടാണ്.
സമര്‍പ്പണത്തിന്റെ ശാന്തി തീരത്ത് പെണ്ണിന് സുരക്ഷിതത്വം നല്‍കുന്നതും രാത്രിയാണ്.
നിശാഗന്ധിപൂക്കല്‍ക്കുവേണ്ടി നിലാവിന്റെ കാഴ്ച ഒരുക്കുന്നതും പ്രണയപരതനായി ചന്ദ്രബിംബം ആമ്പല്പൂവിനെ തൊട്ടുനര്ത്തുന്നതും രാത്രിയിലാണ്.
നിലാവിന്റെ നീലവെളിച്ചത്തില്‍ ചന്ദ്രിക ഓലത്തുമ്പില്‍ ഒളിച്ചുകളിക്കുന്നതും രാത്രിയുടെ മറപറ്റിയാണ്.
പാരിജാതവും പാലയും പനിനീര്പൂവും മുല്ലയും പിച്ചിയുമൊക്കെ പൂത്തുവിടരുന്നത് രാത്രിയുടെ സ്പര്‍ശം ഉള്ളതുകൊണ്ട് മാത്രാണ്.
ഇനി രാത്രി മഴ കൂടി ആയാലോ?
രാത്രി മഴയുടെ താളവും ശ്രുതിഭേദങ്ങളും ഏറ്റുവാങ്ങി നിദ്രയുടെ മടിയില്‍ തല ചായ്ക്കുന്നത് അനുഭൂതി തന്നെയാണ്.
രാത്രിമഴയും ശീതക്കാറ്റും ചേര്‍ന്നൊരുക്കുന്ന കാല്‍പ്പനികതയുടെ അന്തരീക്ഷം ആരെയാണ് തരളിതമാക്കാത്തത്.
കാലത്തിന്റെ പാച്ചിലിനിടയില്‍ നമുക്ക് നഷ്ടമായ രാത്രി കാഴ്ചകള്‍ നമുക്കൊരുപാടുണ്ട്.
വിശാലമായ മണല്‍പ്പരപ്പില്‍ കിടന്നുകൊണ്ട് നക്ഷത്രങ്ങളെ എണ്ണാനും മേഖചിറകില്‍ യാത്രയാകുന്ന ചന്ദ്രനെ നോക്കിയിരിക്കാനും നമുക്കിന്നു കഴിയാതെ പോകുന്നു.
നനുത്ത കാറ്റ് എന്റെ മുഖം മെല്ലെ തലോടി കടന്നു പോയി, ഇന്ന് മഴ പെയ്യും.
നാളത്തെ പകല്‍ തെളിഞ്ഞ ആകാശത്തിന്റെതാവും.......എന്റെ മനസ്സും......
എന്റെ രാത്രിക്കായി ഞാനെന്നും കാത്തിരിക്കാറുണ്ട്.
എന്റെ പ്രണയിനിക്കായി
ആകാശത്തിലെ നക്ഷത്രങ്ങലോടെല്ലാം ഞാന്‍ നിന്നെ കാണുന്നുണ്ടോ എന്ന് ചോദിച്ചു
പക്ഷെ അവയ്കൊന്നും നിന്നെ അറിയില്ലായിരുന്നു.
ആ നക്ഷത്രങ്ങളെല്ലാം തിരിച്ചെന്നോട് ചോദിച്ചു, നിനക്കവളെ അത്രക്കിഷ്ടമാണോ എന്ന്.
ഞാന്‍ പറഞ്ഞു എത്ര എന്നിയാലും തീരാത്ത നിങ്ങളുടെ എണ്ണം എത്രയാണോ അത്രയും രാത്രിയും പകലും ഒന്നിച്ചു സ്നേഹിച്ചാലും മതിവരാത്തതെന്താണോ അതാന്നെനിക്കവലെന്നും, ഈ ഭൂമിയില്‍ എത്രമാത്രം മണല്‍ തരികലുണ്ടോ അത്രതന്നെ നിമിഷങ്ങള്‍ ഒന്നിച്ചിരുന്നാലും എനിക്ക് മതിയാവില്ല അവളുടെ സാമീപ്യമെന്നും.
എത്രയോ തവണ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ടെന്നോ, എന്റെ ഹൃദയത്തില്‍ അവളുടെ സ്നേഹവും അവളുടെ ഹൃദയത്തില്‍ എന്റെ സ്നേഹവും ആവോളം പകര്‍ന്നു നല്‍കണേ എന്ന്.
നക്ഷത്രങ്ങളെ, നിങ്ങളെല്ലാവരും കൂടി എനിക്കവളെ തന്നാല്‍.........
ഈ ഭൂമിയില്‍ നിന്ന് നിങ്ങളിലേക്കുള്ള ദൂരമെത്രയോ അത്രയും നാളുകള്‍ ഞാനവള്‍ക്കായി കാത്തുവയ്ക്കം, അവള്‍ക്കുവേണ്ടി ഒരായുഷ്കാലമാത്രയും സൂക്ഷിക്കാം, അനുഭൂതിപകര്‍ന്നു ഹൃദയത്തില്‍ എന്നും നിലനിര്‍ത്താം,
മഞ്ഞുതുള്ളിയുടെ വിശുദ്ധിയുള്ള, അമൃതിനേക്കാള്‍ മാധുര്യമുള്ള ഒരു നുള്ള് സ്നേഹം.......
ഒന്ന് നുകര്ന്നാല് ഒരു സാഗരമായി അവളില്‍ പെയ്തിറങ്ങുന്ന സ്നേഹം......
ഒരായുസ്സ് മുഴുവന്‍ നെഞ്ചില്‍ ചേര്‍ത്തുവച്ചു സ്നേഹിക്കാന്‍ എനിക്കുവേണം അവളെ......
നക്ഷത്രങ്ങളെ, കണ്ടാല്‍ പറയുമോ അവളോട് എന്നെക്കുറിച്ച്.........
പക്ഷെ അവയ്കൊന്നും നിന്നെ അറിയില്ലായിരുന്നു.
ആ നക്ഷത്രങ്ങളെല്ലാം തിരിച്ചെന്നോട് ചോദിച്ചു, നിനക്കവളെ അത്രക്കിഷ്ടമാണോ എന്ന്.
ഞാന്‍ പറഞ്ഞു എത്ര എന്നിയാലും തീരാത്ത നിങ്ങളുടെ എണ്ണം എത്രയാണോ അത്രയും രാത്രിയും പകലും ഒന്നിച്ചു സ്നേഹിച്ചാലും മതിവരാത്തതെന്താണോ അതാന്നെനിക്കവലെന്നും, ഈ ഭൂമിയില്‍ എത്രമാത്രം മണല്‍ തരികലുണ്ടോ അത്രതന്നെ നിമിഷങ്ങള്‍ ഒന്നിച്ചിരുന്നാലും എനിക്ക് മതിയാവില്ല അവളുടെ സാമീപ്യമെന്നും.
എത്രയോ തവണ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ടെന്നോ, എന്റെ ഹൃദയത്തില്‍ അവളുടെ സ്നേഹവും അവളുടെ ഹൃദയത്തില്‍ എന്റെ സ്നേഹവും ആവോളം പകര്‍ന്നു നല്‍കണേ എന്ന്.
നക്ഷത്രങ്ങളെ, നിങ്ങളെല്ലാവരും കൂടി എനിക്കവളെ തന്നാല്‍.........
ഈ ഭൂമിയില്‍ നിന്ന് നിങ്ങളിലേക്കുള്ള ദൂരമെത്രയോ അത്രയും നാളുകള്‍ ഞാനവള്‍ക്കായി കാത്തുവയ്ക്കം, അവള്‍ക്കുവേണ്ടി ഒരായുഷ്കാലമാത്രയും സൂക്ഷിക്കാം, അനുഭൂതിപകര്‍ന്നു ഹൃദയത്തില്‍ എന്നും നിലനിര്‍ത്താം,
മഞ്ഞുതുള്ളിയുടെ വിശുദ്ധിയുള്ള, അമൃതിനേക്കാള്‍ മാധുര്യമുള്ള ഒരു നുള്ള് സ്നേഹം.......
ഒന്ന് നുകര്ന്നാല് ഒരു സാഗരമായി അവളില്‍ പെയ്തിറങ്ങുന്ന സ്നേഹം......
ഒരായുസ്സ് മുഴുവന്‍ നെഞ്ചില്‍ ചേര്‍ത്തുവച്ചു സ്നേഹിക്കാന്‍ എനിക്കുവേണം അവളെ......
നക്ഷത്രങ്ങളെ, കണ്ടാല്‍ പറയുമോ അവളോട് എന്നെക്കുറിച്ച്.........
മാമ്പഴക്കാലം
നാട്ടുമാവിന് ചുവട്ടിലാണ് പഴയ ബാല്യം ഒത്തുചേരുന്നത്. പ്ലാവിലകൊണ്ട് വീടോരുക്കിയും അച്ഛനും അമ്മയും രാജാവും റാണിയും ഒക്കെയായി കുട്ടികളുടെ ഒരു പൂരക്കാലം. പരീക്ഷചൂടിന്റെ വിരസതയകട്ടന്‍ ഇടക്കെപ്പോഴൊക്കെയോ കാറ്റില്‍ ആലിപ്പഴം പോലെ മാമ്പഴങ്ങള്‍ വീഴുന്നു. കൊതിയാവുന്നു ഒരിക്കല്‍ക്കൂടി ഒന്നാര്തുല്ലസിക്കാന്‍.... പഴയ ആ കളികൂട്ടുകരെ വീണ്ടും ഒരിക്കല്‍ കൂടി കാണാന്‍.......
പഴയ നാടക ഗാനങ്ങളും സിനിമ ഗാനങ്ങളും ഗൃഹാതുരതയുമാണ് ഇന്നത്തെ മാമ്പഴക്കാലം. പ്രണയത്തോടൊപ്പം ചേര്‍ത്തുവച്ച മാമ്പൂമണമുള്ള എന്റെ പകലുകള്‍ ഒരു കവിതപോലെ എന്റെ മനസ്സിനെ ആര്ദ്രമാക്കുന്നു. ഉപേക്ഷിക്കപ്പെട്ട സ്നേഹത്തിന്റെ മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കും. എല്ലാം ക്രമേണ മരവിയിലാണ്ടുപോകും. പണ്ടൊരു പൂങ്കുല പരിച്ചതിനു ഉണ്ണിയെ ശിക്ഷിച്ച അമ്മയുടെ സങ്കടം അന്നുമെന്റെ മനസ്സിന്റെ വിങ്ങലായിരുന്നു. പിന്നെ പിന്നെ ഞാനും ആ വേദന മറന്നു പോയി.
എത്രയോ മൂകാനുരാഗങ്ങളുടെ നിഴല്‍ചിത്രങ്ങലോരുക്കിയിരുന്നു നമ്മുടെ നാട്ടുമാവിന് ചുവടുകള്‍. ഇന്ന് ശരീരവും മനസ്സും തളര്‍ത്തുന്ന അകവും പുറവും ഒന്നിച്ചു പഴുക്കുന്ന വേനലരുതിയില്‍ മഴ മണക്കുന്ന കാറ്റിന്റെ ആ പഴയ തലോടലിനു ആരും മോഹിച്ചു പോകും, അകം കുളിര്‍ക്കുന്ന ഒരു കവിലോരം മാമ്പഴചാരിനു ആരാണ് മോഹിക്കാത്തത്............
പഴയ നാടക ഗാനങ്ങളും സിനിമ ഗാനങ്ങളും ഗൃഹാതുരതയുമാണ് ഇന്നത്തെ മാമ്പഴക്കാലം. പ്രണയത്തോടൊപ്പം ചേര്‍ത്തുവച്ച മാമ്പൂമണമുള്ള എന്റെ പകലുകള്‍ ഒരു കവിതപോലെ എന്റെ മനസ്സിനെ ആര്ദ്രമാക്കുന്നു. ഉപേക്ഷിക്കപ്പെട്ട സ്നേഹത്തിന്റെ മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കും. എല്ലാം ക്രമേണ മരവിയിലാണ്ടുപോകും. പണ്ടൊരു പൂങ്കുല പരിച്ചതിനു ഉണ്ണിയെ ശിക്ഷിച്ച അമ്മയുടെ സങ്കടം അന്നുമെന്റെ മനസ്സിന്റെ വിങ്ങലായിരുന്നു. പിന്നെ പിന്നെ ഞാനും ആ വേദന മറന്നു പോയി.
എത്രയോ മൂകാനുരാഗങ്ങളുടെ നിഴല്‍ചിത്രങ്ങലോരുക്കിയിരുന്നു നമ്മുടെ നാട്ടുമാവിന് ചുവടുകള്‍. ഇന്ന് ശരീരവും മനസ്സും തളര്‍ത്തുന്ന അകവും പുറവും ഒന്നിച്ചു പഴുക്കുന്ന വേനലരുതിയില്‍ മഴ മണക്കുന്ന കാറ്റിന്റെ ആ പഴയ തലോടലിനു ആരും മോഹിച്ചു പോകും, അകം കുളിര്‍ക്കുന്ന ഒരു കവിലോരം മാമ്പഴചാരിനു ആരാണ് മോഹിക്കാത്തത്............
6/08/2010
ഒരു പ്രണയകാലത്തിന്റെ ഓര്‍മ്മക്കായ്
മഴവില്ലിന് വര്‍ണ്ണങ്ങള്‍ വാരി വിതറിയെന്‍
ഹൃദയം നിറച്ചൊരീ പ്രനയവസന്തതിന്
അഴകിന്റെ പീലി വിടര്തിയാടുന്ന്നു ഞാന്‍
മഴമേഖം മുന്നില്‍ തെളിഞ്ഞ പോലെ
ഇരുളിന്റെ മേലാപ്പില്‍ സൂര്യതെജസ്സിന്റെ
പൊന്‍പ്രഭ ചാരുതയേകിയപ്പോള്‍
മനസ്സിന്റെ വാതായനങ്ങള്‍ തുറന്നു ഞാന്‍
നിന്നിലലിയാന്‍ കൊതിച്ചൊരു ഹിമകണമായി
തെളിയുന്നോരകാശ നീലിമക്കപ്പുരം
നക്ഷത്ര ദീപങ്ങള്‍ സാക്ഷി നില്‍ക്കെ
ഞാനറിയുന്നു നീയെന്റെ ജീവന്റെ താളമായ്
നിരയുകയാനെന്നിലെന്നുമെന്നു
ഒരു ഗംഗാ തീര്ധമായ് ഒഴുകുന്നു ഞാനെന്റെ
സ്വപ്നരധതിന്റെ തേരിലേറി
ഇനിയെന്റെ സൂര്യന്റെ ചൂടേറ്റു വാങ്ങുവാന്‍
പിന്നെയൊരു ചിത്ര ശലഭമായ് പറന്നുയരാന്‍
ഹൃദയം നിറച്ചൊരീ പ്രനയവസന്തതിന്
അഴകിന്റെ പീലി വിടര്തിയാടുന്ന്നു ഞാന്‍
മഴമേഖം മുന്നില്‍ തെളിഞ്ഞ പോലെ
ഇരുളിന്റെ മേലാപ്പില്‍ സൂര്യതെജസ്സിന്റെ
പൊന്‍പ്രഭ ചാരുതയേകിയപ്പോള്‍
മനസ്സിന്റെ വാതായനങ്ങള്‍ തുറന്നു ഞാന്‍
നിന്നിലലിയാന്‍ കൊതിച്ചൊരു ഹിമകണമായി
തെളിയുന്നോരകാശ നീലിമക്കപ്പുരം
നക്ഷത്ര ദീപങ്ങള്‍ സാക്ഷി നില്‍ക്കെ
ഞാനറിയുന്നു നീയെന്റെ ജീവന്റെ താളമായ്
നിരയുകയാനെന്നിലെന്നുമെന്നു
ഒരു ഗംഗാ തീര്ധമായ് ഒഴുകുന്നു ഞാനെന്റെ
സ്വപ്നരധതിന്റെ തേരിലേറി
ഇനിയെന്റെ സൂര്യന്റെ ചൂടേറ്റു വാങ്ങുവാന്‍
പിന്നെയൊരു ചിത്ര ശലഭമായ് പറന്നുയരാന്‍
6/07/2010
ഒരു മഴക്കാലം കൂടി വരവായി
കാറ്റും മഴയും ആടിതിമിര്‍ത്ത കര്‍ക്കിടകത്തിലെ രാത്രിയില്‍ പിറന്നത് കൊണ്ടാവണം മഴയെ ഞാനിത്ര സ്നെഹിചുപോയത്.
തോടുകളും പുഴയും വയല്‍ വരമ്പും കടന്നു മഴ നനഞ്ഞു തിരികെ വന്നിരുന്ന ഒന്നാം തരക്കാരിയായ ആ കൊച്ചു പാവാടക്കാരിക്ക് വീണ്ടും ആ ഓര്മ്മകളിലെക്കൊടിയെത്തുവാന് മോഹം. മഴവെള്ളം നിറഞ്ഞു കിടന്ന പാടവരമ്പിലൂടെ വാഴയിലതണ്ടിനാല് തല മറച്ച്, ചെളിയും വെള്ളവും പുത്തനുടുപ്പില് വാരിതേച്ചു കൂട്ടുകാരൊത്തു കളിച്ചു രസിച്ചു നടന്നിരുന്ന ആ പഴയ പെരുമഴക്കാലം.
മിഴികള്‍ക്ക് കൌതുകവും മണ്ണിനു പുതു മണവുമായി ചാറ്റ്ല്മഴത്തുല്ലിയായി ആദ്യമവള് എന്റെ അരികിലെത്തി.... തളിരിട്ട ഇലകള്‍ക്ക് കുളിരായി.... മഴക്കൊപ്പം പൊഴിയുന്ന ആലിപ്പഴങ്ങള്‍ മണ്ണിനു താളമായി.... ഒഴുകുന്ന പുഴയ്ക്കു രാഗവും താളവുമായി.... പിന്നെ പെയ്തൊഴിയാന്‍ മടിക്കുന്ന പേമാരിയായി....
നാട്ടിന്‍പുറത്തെ ഇടവഴിയിലേക്ക് കണ്ണും നട്ട് മകളെ കാത്തിരിക്കുന്ന അമ്മയുടെ നനുത്ത കണ്ണുകള്‍ ഇന്നുമെന്റെ മനസ്സിലുണ്ട്. വിറയാര്‍ന്ന മഴയില്‍ തന്റെ പൊന്നുമോള് കൂടണയുന്നതും കാത്തു തീമഴയും മനസ്സിലേറ്റിയാനെന്നൂമെന്നമ്മ കാത്തിരിക്കാര് വിതുവിതച പാടത്തു വഴുതി വീഴാതെ ഒരു ദിവസം പോലും ആ കൊച്ചു പാവാടക്കാരി വീട്ടിലെതാറില്ലയിരുന്നു. വീടണയുമ്പോള്‍ ഒത്തിരി സ്നേഹം നിറച്ചു അമ്മ നല്‍കാറുള്ള എലയപ്പവും കട്ടന്കാപിയും ഇന്നും നാവിന്റെ മധുരമാണ്.
മഴയുടെ താളം മനസ്സിലേറ്റി ഉറങ്ങിയ രാവുകളില്‍ ചേമ്പിന് തളിയിലയില് ഉരുണ്ട വെള്ളതുള്ളികളും അക്കരെ വയലില്‍ തിളങ്ങിനില്‍ക്കുന്ന മഴവില്ലിന്റെ വര്‍ണ്ണങ്ങളും മനസ്സിലെ വിസ്മയങ്ങളായിരുന്നു. ദൂരയൂല്ല പള്ളിക്കുടത്തില്‍ പോകാന്‍ തുടങ്ങിയ ആറുവയസ്സുകാരിക്ക് ആദ്യമായി വര്‍ണ്ണക്കുട കിട്ടിയതും ആ മഴക്കാലതായിരുന്നു. അങ്ങനെ മഴയെ ഒരുപാടു സ്നേഹിച്ചുപോയി.
ഇടവപ്പാതിയും കഴിഞ്ഞു കര്‍ക്കിടകത്തിലെ വരുതിക്കാലത്ത് അവള് പേമാരിയായി കവിഞ്ഞൊഴുകി....
ഇന്ന് ബാല്യത്തിന്റെ നനഞ്ഞൊട്ടിയ ഓര്‍മ്മകളെല്ലാം മാഞ്ഞുപോയി. മഴപ്പാട്ടിന് ഈനമില്ല... കൃത്രിമത്വമില്ലാത്ത വരമ്പിലെ ചെളിപ്പാട്ടുമില്ല ... നഗരത്തിലെ ഓടവെലത്തിന്റെ വഴുക്കലില്‍ കാല് തെറ്റി വീഴുകയാണ് ഞാന്‍. ഇന്നാണ് നഷ്ടങ്ങളുടെ വേദനയറിയുന്നത്... മഴയെ സ്നേഹിക്കുവാനിന്നാരുമില്ല....മഴയെ സ്നെഹിക്കുവാനറിയുന്നുമില്ല ഇവിടെ ആര്‍ക്കും.... മഴ എന്നുമെന്റെ മനസ്സിലെ സാന്ദ്ര താളമാണ്...... അതുകൊണ്ട് തന്നെയാവണം ഓരോ വര്‍ഷകാലം വരുമ്പോഴും ആ ഓര്‍മ്മകളിലേക്ക് ഞാനെത്തുന്നതും......
Subscribe to:
Posts (Atom)